@jeevikan.maranna: രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ക്കും ഒടുവില്‍ കേരള പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തുമ്പോള്‍ തെളിയുന്നത് രമേശ് ചെന്നിത്തലയുടെ തന്ത്രപരമായ പോലീസ് നയം. ഒതുക്കാന്‍ നോക്കിയവര്‍ക്കും വേട്ടയാടിയവര്‍ക്കും കനത്ത പ്രഹരം നല്‍കിക്കൊണ്ട് കാക്കിയിലെ കരുത്തരായ രണ്ട് ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാന കസേരകളിലേക്ക് തലയുയര്‍ത്തി തിരിച്ചെത്തുന്നു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി എ.പി. ഷൗക്കത്തലിയും ഒരേസമയം നിയമിതരാകുന്നത് വെറുമൊരു അഡ്മിനിസ്‌ട്രേറ്റീവ് മാറ്റമല്ല, മറിച്ച് ഉദ്യോഗസ്ഥപ്പോരുകളിലെ വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. തങ്ങളെ തളയ്ക്കാന്‍ നോക്കിയ പ്രതിസന്ധികളെയും അനാവശ്യ സസ്‌പെന്‍ഷനുകളെയും ദീര്‍ഘനാളത്തെ അവഗണനകളെയും അതിജീവിച്ച് നീതിബോധത്തോടെ ഇവര്‍ നടത്തുന്ന ഈ തിരിച്ചുവരവ് കാക്കിപ്പടയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ്.. ഈ വന്‍ പുനഃസംഘടനയിലെ ഏറ്റവും വലിയ പ്രത്യേകത മുന്‍പ് ക്രമസമാധാന ചുമതല കൈയാളിയ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ കാര്യമാണ്. ഒരു കാലത്ത് പിണറായി സര്‍ക്കാരിന്റെ വിശ്വസ്തനായി പോലീസ് ആസ്ഥാനം ഭരിച്ചിരുന്ന അജിത് കുമാറിനെ പുതിയ അഴിച്ചുപണിയില്‍ ഒരു പ്രധാന തസ്തികയിലും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ പൂര്‍ണ്ണമായ മാറ്റിനിര്‍ത്തല്‍ അണിയറയില്‍ വ്യക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്. മുന്‍പ് ഉയര്‍ന്ന ചില രക്ഷാപ്രവര്‍ത്തന വിവാദങ്ങളുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ കടുത്ത അച്ചടക്ക നടപടികള്‍ വരാനിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. പി. വിജയനെ കെണിവെച്ച് സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായ റിപ്പോര്‍ട്ട് നല്‍കിയ അജിത് കുമാറിനെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹം ഇരുന്ന അതേ ക്രമസമാധാന കസേരയിലേക്ക് വിജയന്‍ എത്തുമ്പോള്‍ കാലം കാത്തുവെച്ച കണക്കുതീര്‍ക്കലായി അത് മാറുന്നു. അതേസമയം, പോലീസിന്റെ തലപ്പത്ത് ഇത്രയും വലിയ മാറ്റങ്ങള്‍ കൊടുങ്കാറ്റായി വീശിയടിക്കുമ്പോഴും ഡിജിപിമാരില്‍ ഏറ്റവും തലയെടുപ്പുള്ള ഉദ്യോഗസ്ഥനായ മനോജ് എബ്രഹാമിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണമികവിലും സൈബര്‍ സെക്യൂരിറ്റിയിലും മാറ്റിനിര്‍ത്താനാകാത്ത പ്രതിഭയായ മനോജ് എബ്രഹാം അടുത്ത സംസ്ഥാന പോലീസ് മേധാവിയാകാന്‍ (ഡിജിപി) ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തെ വിജിലന്‍സില്‍ നിലനിര്‍ത്തിയത് വരാനിരിക്കുന്ന വലിയ സ്ഥാനക്കയറ്റത്തിന്റെ മുന്നോടിയാണെന്നാണ് സൂചന. എന്നാല്‍, സീനിയോറിറ്റിയില്‍ ഏറെ മുന്നിലുള്ള മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയ്ക്ക് ഇത്തവണയും പോലീസിലെ മികച്ച പദവികളോ തന്ത്രപ്രധാനമായ വകുപ്പുകളോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവിലുള്ള റോഡ് സേഫ്റ്റി കമ്മിഷണര്‍ പദവിയില്‍ തന്നെ അദ്ദേഹം തുടരട്ടെയെന്നാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈ അഴിച്ചുപണിയിലെ മറ്റൊരു ചരിത്ര നീക്കം എ.പി. ഷൗക്കത്തലിക്ക് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി ലഭിച്ച നിയമനമാണ്. കണ്‍ഫേഡ് ഐപിഎസ് ലഭിച്ച ജൂനിയര്‍ എസ്പിയായ ഷൗക്കത്തലിയെ കോഴിക്കോട് പോലുള്ള ഒരു വലിയ കോര്‍പ്പറേഷന്‍ സിറ്റിയുടെ കമ്മിഷണര്‍ സ്ഥാനത്ത് നിയമിക്കുന്നത് കേരള പോലീസിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ്. സാധാരണ നിലയില്‍ സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ മാത്രം ഇരിക്കുന്ന ഈ കസേരയിലേക്ക്, അസാധാരണമായ അന്വേഷണമികവും മലബാറിലെ രാഷ്ട്രീയ-ക്രമസമാധാന പശ്ചാത്തലങ്ങളിലുള്ള കൃത്യമായ ധാരണയും മുന്‍നിര്‍ത്തിയാണ് ഷൗക്കത്തലിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ജൂനിയര്‍ ഉദ്യോഗസ്ഥനാണെങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്തിന് മുന്നില്‍ സീനിയോറിറ്റി നിയമങ്ങള്‍ വഴിമാറുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില അതീവ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഈ വേളയില്‍, പി. വിജയനെപ്പോലൊരു ജനകീയനും ദീര്‍ഘവീക്ഷണമുള്ളതുമായ ഉദ്യോഗസ്ഥന്‍ ക്രമസമാധാന ചുമതലയിലേക്ക് വരുന്നതും ഷൗക്കത്തലി ചരിത്ര നിയമനവുമായി കോഴിക്കോട് സിറ്റിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും പോലീസ് സേനയ്ക്ക് പുതിയ ഊര്‍ജ്ജം നല്‍കും. രാഷ്ട്രീയ അക്രമങ്ങള്‍ക്കും ഗുണ്ടാവിളയാട്ടങ്ങള്‍ക്കും പലപ്പോഴും വേദിയാകാറുള്ള കോഴിക്കോട് നഗരത്തില്‍, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഷൗക്കത്തലിയെപ്പോലൊരു ഉദ്യോഗസ്ഥന്‍ എത്തുമ്പോള്‍ അത് അക്രമികള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിയമത്തിന് മുന്നില്‍ രാഷ്ട്രീയ നിറങ്ങള്‍ നോക്കാതെ നടപടിയെടുക്കുമെന്ന അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രം തന്നെയാണ് കേരളത്തിന് ഇനി പ്രതീക്ഷ നല്‍കുന്നത്. ബാക്കി കമെന്റ് ബോക്സിൽ

ജീവിക്കാൻ മറന്ന ബാലൻ
ജീവിക്കാൻ മറന്ന ബാലൻ
Open In TikTok:
Region: IN
Friday 12 June 2026 11:18:09 GMT
29451
282
6
13

Music

Download

Comments

jeevikan.maranna
ജീവിക്കാൻ മറന്ന ബാലൻ :
, അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്‍ എന്നിവരെ അഴിക്കുള്ളിലാക്കിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അന്നത്തെ സി.പി.എം കോഴിക്കോട് മുന്‍ ജില്ലാസെക്രട്ടറി പി. മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും ഇദ്ദേഹമാണ്. ടി.പി. കേസിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക് (എന്‍.ഐ.എ) മാറിയ ഷൗക്കത്തലി അവിടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിലെ 'സ് പെഷ്യലിസ്റ്റ്' ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐഎസ് ഭീകരരുമായി ബന്ധപ്പെട്ട കനകമല കേസ്, തമിഴ് നാട്ടിലെ വിവിധ ഭീകരവാദ കേസുകള്‍ എന്നിവ വിജയകരമായി അന്വേഷിച്ചതില്‍ ഷൗക്കത്തലിക്ക് വലിയ പങ്കുണ്ട്. രാജ്യത്തിന്റെ അതിരുകള്‍ കടന്ന്, ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പാരീസ് ഭീകരാക്രമണക്കേസില്‍ ഫ്രഞ്ച് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എന്‍.ഐ.എയിലെ ഈ നീണ്ടകാലത്തെ സേവനം അദ്ദേഹത്തിന് വലിയ അന്താരാഷ്ട്ര അനുഭവസമ്പത്താണ് നല്‍കിയത്. ദേശീയ ഏജന്‍സിയിലെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് കേരള പോലീസിലേക്ക് തിരിച്ചെത്തിയ ഷൗക്കത്തലിക്ക് സി.പി.എം നേതാക്കള്‍ക്കെതിരെ കടുത്ത നടപടികള്‍ എടുത്തതിന്റെ പേരില്‍ അന്നത്തെ ഭരണകൂടത്തില്‍ നിന്നും വലിയ അവഗണന നേരിടേണ്ടി വന്നിരുന്നു. പ്രധാന പദവികളൊന്നും നല്‍കാതെ മാറ്റിനിര്‍ത്തിയെങ്കിലും നിയമത്തിന്റെ വഴിയില്‍ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. നിലവില്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി നില്‍ക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ നവകേരള യാത്രയ്ക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഷൗക്കത്തലി. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെ പോലും വിരല്‍ ചൂണ്ടുന്ന അന്വേഷണത്തിനാണ് അദ്ദേഹം ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്
2026-06-12 11:21:21
3
jeevikan.maranna
ജീവിക്കാൻ മറന്ന ബാലൻ :
പഠിക്കുന്ന കാലത്ത് കുടുംബം പുലര്‍ത്താന്‍ കെട്ടിടം പണിക്ക് പോകേണ്ടി വന്ന, കൂട്ടുകാര്‍ പത്താം ക്ലാസ് പരീക്ഷയെഴുതുമ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കോഴിക്കോട്ടെ പുത്തൂര്‍മഠമെന്ന ഗ്രാമത്തില്‍ കല്ലുചെത്തി ചുമരു കെട്ടാനിറങ്ങിയ ആ പതിനഞ്ചുകാരനാണ് ഇന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയന്‍ എന്ന പേരില്‍ കസേരയുറപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി വിജയന്‍ രൂപം നല്‍കിയ 'സ്റ്റുഡന്റ് പോലീസ് കേഡറ്റ്' പദ്ധതി ഇന്ന് ദേശീയതലത്തില്‍ തന്നെ മാതൃകയാണ്. ഇതിനു പുറമെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ പ്രമാദമായ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ച അദ്ദേഹം ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ 'പുണ്യം പൂങ്കാവനം' പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും തന്റെ 'മന്‍ കി ബാത്' പരിപാടിയിലൂടെ പ്രശംസിച്ചിരുന്നു. ഇങ്ങനെ ഔദ്യോഗിക ജീവിതത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും കറുത്ത അധ്യായമായി മാറിയ എലത്തൂര്‍ തീവണ്ടി വെപ്പ് കേസ് വിവാദം ഉണ്ടാകുന്നത്. ആന്റി ടെററിസ്റ്റ് സ് ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന വിജയന്‍, കേസിലെ പ്രതിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതായിരുന്നു ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് 2023-ല്‍ വിജയനെ സര്‍വീസില്‍ നിന്നും സസ് പെന്‍ഡ് ചെയ്തു. എന്നാല്‍ ഒടുവില്‍ ആരോപണങ്ങളില്‍ സത്യമില്ലെന്ന് തെളിയിച്ച് ഇന്റലിജന്‍സ് തലവനായി തിരിച്ചെത്തിയ വിജയന്‍, ഇപ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കസേരയിലേക്ക് നിയമിതനാകുന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലെ പകപോക്കലുകള്‍ക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ്. പി. വിജയന്‍ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയേല്‍ക്കുമ്പോള്‍, രാഷ്ട്രീയ അക്രമങ്ങളുടെയും വടംവലികളുടെയും കേന്ദ്രമായ കോഴിക്കോട് നഗരത്തെ ഭദ്രമാക്കാന്‍ എത്തുന്നത് മറ്റൊരു ഉരുക്കുമനുഷ്യനായ എ.പി. ഷൗക്കത്തലിയാണ്. 1995-ല്‍ സബ് ഇന്‍സ് പെക്ടര്‍ ബാച്ചിലെ ഒന്നാം റാങ്കുകാരനായി സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണമികവിനുള്ള പരമോന്നത പുരസ് കാരം നേടിയ പ്രതിഭയാണ്. ഷൗക്കത്തലിയുടെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും സി.പി.എമ്മിന്റെ കണ്ണിലെ കരടാക്കി മാറ്റിയതുമായ ദൗത്യം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണമായിരുന്നു. മുടക്കോഴി മലയില്‍ ഒളിച്ചിരുന്ന കൊലയാളി സംഘത്തിലെ തലവന്‍ കൊടി സുനി, കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി,
2026-06-12 11:18:46
1
jeevikan.maranna
ജീവിക്കാൻ മറന്ന ബാലൻ :
hi
2026-06-12 11:18:29
0
jeevikan.maranna
ജീവിക്കാൻ മറന്ന ബാലൻ :
hi
2026-06-12 11:18:53
0
shajanantony183
shajanantony183 :
👍🏻👍🏻👍🏻
2026-06-12 16:22:01
0
adele.river
Adele River :
🥰👌👌👌👌👌👌👌👌👌💪💪💪💪
2026-06-12 16:43:06
0
To see more videos from user @jeevikan.maranna, please go to the Tikwm homepage.

Other Videos


About