@mohammedafsal1989: മരിക്കുന്നതിനു മുമ്പ് അവർ ഓരോ ദേവാലയത്തിന് മുമ്പിലും എത്തി. ഒരു ദേവനും കണ്ണ് തുറന്നില്ല..🥹 .. എണ്ണമില്ലാത്ത സ്വർണ്ണവും പണവും മൊക്കെ പല ദേവാലയങ്ങളിലും ആർക്കും തൊടാനാവാതെ ഇരിക്കുന്നുണ്ട്. നിറഞ്ഞ കാണിക്ക വഞ്ചികളും. കൊടിമരവും ചവിട്ടു പടികളും സ്വർണ്ണം കൊണ്ട് പൊതിഞ്ഞിട്ടു കുറെ കള്ളന്മാരെ സൃഷ്ടികാം എന്നതിലുപരി അത് കൊണ്ട് ഏതെങ്കിലും ദേവന് പ്രയോജനമുണ്ടോ .ദൈവത്തിനെന്തിനാ സ്വർണ്ണവും പണവും ഒക്കെ ഇതൊക്കെ ദുരിതം അനുഭവിക്കുന്ന പാവപെട്ടവർക്കായി വീതിച്ചു നൽകിയെങ്കിൽ. ഇതുപോലുള്ള പട്ടിണി മരണങ്ങളും ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നു . ഒരോ ശിശു രോദനത്തിലും കേൾപ്പു ഞാൻ ഒരു കോടി ഈശ്വരവിലാപം. എറണാകുളം ജില്ലയിലെ പിറവത്ത് മൂവാറ്റുപുഴയാറ്റിൽ ഒരു കുടുംബത്തിലെ നാല് പേർ ജീവനൊടുക്കിയ സംഭവം. കണ്ണീരോടെ അവരുടെ അവസാന നിമിഷങ്ങളുടെ. സിസിടിവി ദൃശ്യം കാണാൻ കഴിയുള്ളൂ . അതിൽ എത്ര സന്തോഷത്തോടെയാണ് ആ കുട്ടികൾ ഓടി നടക്കുന്നത്. എന്തൊക്കെ സ്വപ്നങ്ങൾ പേറി ഉയരേണ്ട ജീവിതങ്ങളാണ്. ആ ജലാശയത്തിൽ പിടഞ്ഞമർന്നത്.കേരളത്തിന്റെ മനസ്സാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തുകയാണ്. പാലക്കാട് സ്വദേശിയായ നാരായണൻ, പായിപ്ര സ്വദേശിനിയും കാഴ്ചപരിമിതിയുള്ളവരുമായ ഭാര്യ വിജി, ഇവരുടെ രണ്ടു വയസ്സുള്ള ആൺകുഞ്ഞ്, രണ്ടാം ക്ലാസ്സിലോ മൂന്നാം ക്ലാസ്സിലോ പഠിക്കുന്ന മൂത്ത മകൾ എന്നിവരടങ്ങുന്ന കുടുംബമാണ് കടുത്ത ദാരിദ്ര്യത്തെ തുടർന്ന് ജീവിതം അവസാനിപ്പിച്ചത് ഇന്നലെ വൈകുന്നേരത്തോടെയാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് വെള്ളൂർ, പിറവം പോലീസ് സ്റ്റേഷൻ അതിർത്തികളിലായി വിജിയുടെയും ഇളയ കുഞ്ഞിന്റെയും മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ ഇന്ന് ഇന്നലെ ഉച്ചയോടെ നാരായണന്റെ മൃതദേഹവും ലഭിച്ചു. ഇവരുടെ മൂത്ത മകളുടെ മൃതദേഹം ഇന്ന് രാവിലെ ആണ് കണ്ടെത്തിയത്.. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയപ്പോൾ ഇവരുടെ ശരീരത്തിൽ മറ്റ് പരിക്കുകളോ സംശയാസ്പദമായ അടയാളങ്ങളോ കണ്ടെത്താത്തതിനാൽ ഇത് ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് പിറവം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിൽ നിന്നും ഇവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നാരായണൻ ഇളയ കുഞ്ഞിനെ തോളിലെടുത്ത് മൂത്ത മകളുടെ കൈപിടിച്ച് നടക്കുന്നതും, കാഴ്ചപരിമിതിയുള്ള വിജി മകളുടെ തോളിൽ പിടിച്ച് പിന്നാലെ പോകുന്നതും ആ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കൂലിപ്പണിക്കാരനായ നാരായണന് സ്ഥിരമായ വരുമാനമൊന്നും ഉണ്ടായിരുന്നില്ല. കോതമംഗലം ഭാഗങ്ങളിൽ താമസിച്ച് വിവിധ ആരാധനാലയങ്ങളിൽ പോയി നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇവർ ഏറെക്കാലമായി കഴിഞ്ഞിരുന്നത്. വാടക കൊടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഒരാഴ്ച മുൻപ് വീടൊഴിയേണ്ടി വന്ന ഇവർ കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചിരുന്നു ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ കോതമംഗലം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പോലീസുകാർ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ഇവർക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി നൽകുകയും, താൽക്കാലികമായി നഗരത്തിലെ ഒരു ലോഡ്ജിൽ താമസിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. അതിനുശേഷം പോലീസുകാർ തന്നെ മുൻകൈയെടുത്ത് നെല്ലിക്കുഴി ഭാഗത്ത് ഇവർക്കായി ഒരു വാടകവീട് കണ്ടെത്തി നൽകുകയും ചെയ്തു പോലീസുകാർ കണ്ടെത്തി നൽകിയ ആ പുതിയ വാടക വീട്ടിലേക്ക് മാറാനിരുന്ന ദിവസമാണ് എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ഈ കുടുംബം ഒരുമിച്ച് പുഴയിൽ അഭയം പ്രാപിച്ചത് എന്ന വസ്തുത ഈ ദുരന്തത്തിന്റെ വേദന വർദ്ധിപ്പിക്കുന്നു. ജീവിത പ്രതിസന്ധികളിൽ പതറി പുഴയുടെ ആഴങ്ങളിലേക്ക് പോയ ഈ നിർധന കുടുംബത്തിന് ആദരാഞ്‌ജലികൾ ...🌹😢 #postkadpd #rip #tiktok #thenandnow #kerala