@bathisha.parappu: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട് ടൗൺ ഹാളിൽ സമസ്ത സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്നലെ നടന്ന സമ്മേളനത്തിൽ സമസ്തയുടെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതൃത്വം സമസ്തയിൽ അനുനുറ്റാണ്ട് പിന്നിട്ട സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വിങ്ങി പൊട്ടിക്കരഞ്ഞത് ഏറെ ചർച്ചയാവുകയാണ്. സമസ്തയേയും സുന്നീ പ്രസ്ഥാനത്തെയും ആത്മാർത്ഥമായി സ്നേഹിക്കുന്ന മുഴുവൻ നല്ല ജനങ്ങളും ഉസ്താദിൻ്റെ ഇടറിയ ശബ്‌ദത്തിൽ നിന്ന് സമസ്തയെ പിളർത്തിയ ബാഹ്യ ശക്തികൾ ആരാണെന്നും അവർക്ക് കൂട്ടുനിന്നത് ആരൊക്കെയാണെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ്. സുന്നീ പ്രസ്ഥാനത്തിൻ്റെ അജയ്യരായ നേതൃത്വത്തെ തമ്മിൽ തെറ്റിക്കാനുള്ള ശ്രമം തൽപര കക്ഷികൾ സജീവമാക്കിയത് സമസ്തയുടെ 60-ാം വാർഷിക സമ്മേളനത്തിനു ശേഷമാണ്. കണ്ണിയതുസ്താദും ശംസുൽ ഉലമയും ഉള്ളാൾ തങ്ങളും കാന്തപുരം ഉസ്താദും ഒന്നിച്ച് നയിക്കുന്ന സമസ്തയുടെ അജയ്യതയിൽ അരിശം പൂണ്ടവർ പിന്നീട് കിട്ടിയ ചില അവസരങ്ങൾ മുതലടുത്തു ഒരു പിളർപ്പിലേക്ക് എത്തിക്കുകയായിരുന്നു .അന്ന് സമസ്തയെ പിളർത്താൻ ഗൂഢാലോചന നടത്തിയ രാഷ്ട്രീയ പാർട്ടിയുടെ പ്രമുഖ നേതാക്കൾ പിന്നീട് ആ പാർട്ടിയിൽ നിന്നു പുറത്തുപോയി വേറെ പാർട്ടിയുണ്ടാക്കിയത് നമുക്കറിയാവുന്ന ചരിത്രമാണ്. ഇപ്പോൾ സുന്നികൾ തങ്ങളുടെ ശത്രുക്കളെ തിരിച്ചറിയുന്നുണ്ട്. സമസ്തയെ പിളർത്തിവരെ കുറിച്ച് അവർക്കിന്ന് നല്ല ബോധ്യവും ഉണ്ട്. കാന്തപുരം ഉസ്താദിൻ്റെ കണ്ണീർ കണങ്ങൾ വെറുതെ യാകില്ല എന്ന് ഞങ്ങൾക്കുറപ്പുണ്ട്. സമസ്ത എന്ന മഹാപ്രസ്ഥാനം 100 ൻ്റെ നിറവിൽ നിൽക്കുമ്പോൾ സുന്നീ പ്രവർത്തകർ എല്ലാവരും AP . EK വ്യത്യസമില്ലാതെ നിറഞ്ഞ സന്തോഷത്തിലാണ്. രണ്ട് സംഘടനകളായിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെങ്കിലും ആദർശ ശത്രുക്കൾക്കെതിരെ ഇന്ന് ഞങ്ങളൊന്നാണ്. കാന്തപുരം ഉസ്താദാണ് പിളർപ്പിൻ്റെ കാലത്തെ അനുഭവങ്ങൾ കൃത്യമായി അറിയുന്നയാൾ എന്നും അദ്ദേഹം പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്നും പിളർപ്പിനുത്തരവാദികൾ നവീന ആശയക്കാരാണെന്നുമുള്ള ജഫ്രി തങ്ങളുടെ പ്രതികരണവും കേൾക്കാനിടയായി. ഈ ബോധ്യത്തിൽ നിന്നാണ് ഇനി സുന്നീ പ്രവർത്തകർ കാര്യങ്ങൾ ഗ്രഹിക്കേണ്ടത്. സമസ്ത അജയ്യമായി പരിലസിക്കട്ടെ.(copy) #Samastha100 #SamasthaCentenary #SamasthaFoundationDay #100yearsofsamastha