@haizahasbin: നെതന്യാഹു കൊല്ലുന്നു, ട്രംപ് പണം നൽകുന്നു, ഫലസ്‌തീനെ സ്വതന്ത്രമാക്കൂ!' സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയതിന് പിന്നാലെ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസിൽ ഫലസ്തീന് ഐക്യദാർഢ്യം. അർജന്റീന പൂർണമായും ഇസ്രഈലിനൊപ്പമാണെന്ന ആഗോള ധാരണയെ തിരുത്താനാണ് ലോകം ഉറ്റുനോക്കുന്ന ഈ വിജയനിമിഷം തങ്ങൾ ഉപയോഗിച്ചതെന്ന് പ്രതിഷേധക്കാർ. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അർജന്റീനയുടെ നിലവിലെ ഇസ്രഈൽ അനുകൂല ഭരണകൂടം എന്നിവരെ രൂക്ഷമായി വിമർശിക്കുന്ന വലിയ ചിത്രങ്ങളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തി നെതന്യാഹു കൊന്നൊടുക്കുന്നു, ട്രംപ് പണം നൽകുന്നു. ഫലസ്‌തീനെ സ്വതന്ത്രമാക്കൂ!' എന്നിങ്ങനെ വലിയ അക്ഷരങ്ങളിൽ തെരുവുകളിൽ എഴുതിവെച്ച പ്രതിഷേധക്കാർ, ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഷ്ടിചുരുട്ടിയ കൈയുടെ ചിഹ്നവും വരച്ചുചേർത്തു. ബെഞ്ചമിൻ നെതന്യാഹു അർജന്റീന ടീമിനെ പിന്തുണയ്ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരുന്നു. ലയണൽ മെസിയേക്കാൾ മിലെയോടുള്ള തന്റെ സൗഹൃദമാണ് ഇതിന് കാരണമെന്നും മിലെയെ ഒരു 'യഥാർത്ഥ സൂപ്പർസ്റ്റാർ' എന്നുമാണ് നെതന്യാഹു വിശേഷിപ്പിച്ചത്. ഈ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരെയുള്ള ജനവികാരമാണ് വിജയാഘോഷങ്ങൾക്കിടയിലും തലസ്ഥാനത്ത് ഉയർന്നുവന്നത്. തുടർച്ചയായ രണ്ടാം ഫൈനലിന് മെസിപ്പട ടിക്കറ്റുറപ്പിച്ചതോടെ കനത്ത മഴയെപ്പോലും അവഗണിച്ച് പതിനായിരക്കണക്കിന് ആളുകളാണ് ദേശീയ പതാകകളേന്തിയും പാട്ടുപാടിയും ബ്യൂണസ് ഐറിസിലെ തെരുവുകളിൽ ഒഴുകിയെത്തിയത്. നഗരമധ്യത്തിലെ പ്രശസ്തമായ ഒബെലിസ്ക് സ്മാരകത്തിന് ചുറ്റും തടിച്ചുകൂടിയ ആരാധകർ പടക്കങ്ങൾ പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദം പ്രകടിപ്പിച്ചു. #proud #foryou #raficpmr #പ്രവാസിമലയാളി #എല്ലാവരോടുംസ്നേഹംമാത്രം💞💞💞