@samcasevn: Nhìn chiếc ốp là thấy độ chắc chắn rồi 🔥 Vừa bảo vệ máy, vừa có vòng đỡ tiện dụng, thiết kế gọn mà cực nam tính! #ỐpSamsung #S25FE #S26Ultra #ỐpBảoVệ

SamCase
SamCase
Open In TikTok:
Region: VN
Friday 21 August 2026 03:25:56 GMT
24
3
0
2

Music

Download

Comments

There are no more comments for this video.
To see more videos from user @samcasevn, please go to the Tikwm homepage.

Other Videos

നാണംകെട്ട മൗനം. മുഖ്യമന്ത്രി രേഖ ഗുപ്തിയോട് ചോദ്യം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഡൽഹിയിലെ രണ്ട് വനിതാ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയവരാണ് 4PM News Network-ലെ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചതിനെ തുടർന്ന് തങ്ങളെ പോലീസ് പിടിച്ചുകൊണ്ടുപോയെന്നും സാകേത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഒരു മുറിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്നുമാണ് ഇരുവരും പറയുന്നത്. “ഞങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനാണ് ശ്രമിച്ചത്. ഞങ്ങളെ പിടിച്ചുകൊണ്ടുപോയി. പോലീസ് സ്റ്റേഷനിലെ ഒരു മുറിയിൽ വെച്ച് ക്രൂരമായി മർദിച്ചു.” തുടർന്ന് പോലീസ് തങ്ങളുടെ പേര്, മതം, സമുദായം എന്നിവ ചോദിച്ചുവെന്നും, താൻ മുസ്‌ലിമാണെന്ന് മനസ്സിലാക്കിയതിന് ശേഷം മർദനം കൂടുതൽ രൂക്ഷമായെന്നും ഷഹീൻ ആരോപിക്കുന്നു. “ഞാൻ ഖാൻ ആണ്. എന്റെ പേരിൽ ഖാൻ ഉണ്ട്. ഞാൻ മുസ്‌ലിമാണ്. അതുകൊണ്ടാണ് ഇന്ന് ഡൽഹി പോലീസ് ഞങ്ങളെ വടികൊണ്ട് അടിച്ചത്.” മുഖത്തടിച്ചതായും കൈകാലുകളിൽ ലാത്തികൊണ്ട് അടിച്ചതായും ഇരുവരും പറയുന്നു. നഫീസയുടെ കാലിനും ഗുരുതരമായി പരിക്കേറ്റതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ശരീരത്തിലെ മർദനപ്പാടുകളും ഇരുവരും ക്യാമറയ്ക്ക് മുന്നിൽ കാണിച്ചിട്ടുണ്ട്. ഇത് ഒരു പോലീസ് അതിക്രമത്തിന്റെ ആരോപണം മാത്രമല്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും പ്രശ്നമാണ്. പക്ഷേ കേരളത്തിലെ മാധ്യമപ്രവർത്തകർ എവിടെയാണ്? പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർ? ഡൽഹി പോലീസിന്റെ ഈ ആരോപിക്കപ്പെടുന്ന ഹിന്ദുത്വ ശിക്ഷാരീതിയെക്കുറിച്ച് എന്തുകൊണ്ടാണ് ചർച്ചകളൊന്നും കേൾക്കാത്തത്? രണ്ട് വനിതാ മാധ്യമപ്രവർത്തകർ പോലീസ് സ്റ്റേഷനിൽ മർദിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും പ്രതിഷേധത്തിന്റെ ശബ്ദം എവിടെ? മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങളില്ല. സ്ത്രീപോരാട്ടങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളില്ല. സ്ത്രീാവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണങ്ങളില്ല. ഭരണഘടനയെ മുൻനിർത്തിയുള്ള ക്ലാസുകളില്ല. നാണംകെട്ട മൗനം മാത്രം. മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് ആശങ്കപ്പെടാൻ ധാരാളം പേരുണ്ട്. അവൾ എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണം, ആരുടെ നിയന്ത്രണത്തിൽ നിന്ന് മോചിതയാകണം എന്നൊക്കെ പഠിപ്പിക്കാൻ ധാരാളം പേരുണ്ട്. പക്ഷേ ഒരു മുസ്‌ലിം സ്ത്രീ അധികാരത്തോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിക്കുമ്പോൾ ആ സ്വാതന്ത്ര്യപ്പോരാളികളെ കാണാനില്ല. മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വ്യാജമായിരുന്നെന്നും, അത് മുസ്‌ലിംകളെ ഉപദേശിക്കാനുള്ള സൗകര്യപ്രദമായ രാഷ്ട്രീയ ആയുധം മാത്രമായിരുന്നെന്നും മുസ്‌ലിം സമൂഹത്തിന് ഇതിനകം നല്ല ബോധ്യമുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും മുസ്‌ലിമെന്ന നിലയിലും വിവേചനവും ആക്രമണവും നേരിട്ടുവെന്ന് പറയുന്ന ഈ സ്ത്രീകൾക്കൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം ഇത്തവണ അവരെ നിയന്ത്രിക്കുന്നവരായി നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ മുസ്‌ലിം പണ്ഡിതന്മാരെയോ മുസ്‌ലിം പുരുഷന്മാരെയോ മുന്നിൽ നിർത്താൻ കഴിയില്ല. ആരോപണം ഉയരുന്നത് നിങ്ങളുടെ സ്വന്തം ഹിന്ദുത്വ ഭരണകൂടത്തിനെതിരെയാണ്. അപ്പോഴാണ് നിങ്ങളുടെ ‘സ്ത്രീസ്വാതന്ത്ര്യ’ത്തിന്റെ ശബ്ദം മ്യൂട്ട് ആകുന്നത്. - Shameer K
നാണംകെട്ട മൗനം. മുഖ്യമന്ത്രി രേഖ ഗുപ്തിയോട് ചോദ്യം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഡൽഹിയിലെ രണ്ട് വനിതാ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയവരാണ് 4PM News Network-ലെ മാധ്യമപ്രവർത്തകരായ ഷഹീൻ ഖാനും നഫീസ ഖാനും. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമിച്ചതിനെ തുടർന്ന് തങ്ങളെ പോലീസ് പിടിച്ചുകൊണ്ടുപോയെന്നും സാകേത് പോലീസ് സ്റ്റേഷനിലെത്തിച്ച് ഒരു മുറിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്നുമാണ് ഇരുവരും പറയുന്നത്. “ഞങ്ങൾ മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനാണ് ശ്രമിച്ചത്. ഞങ്ങളെ പിടിച്ചുകൊണ്ടുപോയി. പോലീസ് സ്റ്റേഷനിലെ ഒരു മുറിയിൽ വെച്ച് ക്രൂരമായി മർദിച്ചു.” തുടർന്ന് പോലീസ് തങ്ങളുടെ പേര്, മതം, സമുദായം എന്നിവ ചോദിച്ചുവെന്നും, താൻ മുസ്‌ലിമാണെന്ന് മനസ്സിലാക്കിയതിന് ശേഷം മർദനം കൂടുതൽ രൂക്ഷമായെന്നും ഷഹീൻ ആരോപിക്കുന്നു. “ഞാൻ ഖാൻ ആണ്. എന്റെ പേരിൽ ഖാൻ ഉണ്ട്. ഞാൻ മുസ്‌ലിമാണ്. അതുകൊണ്ടാണ് ഇന്ന് ഡൽഹി പോലീസ് ഞങ്ങളെ വടികൊണ്ട് അടിച്ചത്.” മുഖത്തടിച്ചതായും കൈകാലുകളിൽ ലാത്തികൊണ്ട് അടിച്ചതായും ഇരുവരും പറയുന്നു. നഫീസയുടെ കാലിനും ഗുരുതരമായി പരിക്കേറ്റതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ശരീരത്തിലെ മർദനപ്പാടുകളും ഇരുവരും ക്യാമറയ്ക്ക് മുന്നിൽ കാണിച്ചിട്ടുണ്ട്. ഇത് ഒരു പോലീസ് അതിക്രമത്തിന്റെ ആരോപണം മാത്രമല്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെയും സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാ അവകാശങ്ങളുടെയും പ്രശ്നമാണ്. പക്ഷേ കേരളത്തിലെ മാധ്യമപ്രവർത്തകർ എവിടെയാണ്? പ്രത്യേകിച്ച് വനിതാ മാധ്യമപ്രവർത്തകർ? ഡൽഹി പോലീസിന്റെ ഈ ആരോപിക്കപ്പെടുന്ന ഹിന്ദുത്വ ശിക്ഷാരീതിയെക്കുറിച്ച് എന്തുകൊണ്ടാണ് ചർച്ചകളൊന്നും കേൾക്കാത്തത്? രണ്ട് വനിതാ മാധ്യമപ്രവർത്തകർ പോലീസ് സ്റ്റേഷനിൽ മർദിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണം ഉയർന്നിട്ടും പ്രതിഷേധത്തിന്റെ ശബ്ദം എവിടെ? മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവകാശവാദങ്ങളില്ല. സ്ത്രീപോരാട്ടങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളില്ല. സ്ത്രീാവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണങ്ങളില്ല. ഭരണഘടനയെ മുൻനിർത്തിയുള്ള ക്ലാസുകളില്ല. നാണംകെട്ട മൗനം മാത്രം. മുസ്‌ലിം സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ച് ആശങ്കപ്പെടാൻ ധാരാളം പേരുണ്ട്. അവൾ എന്ത് ധരിക്കണം, എങ്ങനെ ജീവിക്കണം, ആരുടെ നിയന്ത്രണത്തിൽ നിന്ന് മോചിതയാകണം എന്നൊക്കെ പഠിപ്പിക്കാൻ ധാരാളം പേരുണ്ട്. പക്ഷേ ഒരു മുസ്‌ലിം സ്ത്രീ അധികാരത്തോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിക്കുമ്പോൾ ആ സ്വാതന്ത്ര്യപ്പോരാളികളെ കാണാനില്ല. മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്ക വ്യാജമായിരുന്നെന്നും, അത് മുസ്‌ലിംകളെ ഉപദേശിക്കാനുള്ള സൗകര്യപ്രദമായ രാഷ്ട്രീയ ആയുധം മാത്രമായിരുന്നെന്നും മുസ്‌ലിം സമൂഹത്തിന് ഇതിനകം നല്ല ബോധ്യമുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും മുസ്‌ലിമെന്ന നിലയിലും വിവേചനവും ആക്രമണവും നേരിട്ടുവെന്ന് പറയുന്ന ഈ സ്ത്രീകൾക്കൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം ഇത്തവണ അവരെ നിയന്ത്രിക്കുന്നവരായി നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ മുസ്‌ലിം പണ്ഡിതന്മാരെയോ മുസ്‌ലിം പുരുഷന്മാരെയോ മുന്നിൽ നിർത്താൻ കഴിയില്ല. ആരോപണം ഉയരുന്നത് നിങ്ങളുടെ സ്വന്തം ഹിന്ദുത്വ ഭരണകൂടത്തിനെതിരെയാണ്. അപ്പോഴാണ് നിങ്ങളുടെ ‘സ്ത്രീസ്വാതന്ത്ര്യ’ത്തിന്റെ ശബ്ദം മ്യൂട്ട് ആകുന്നത്. - Shameer K

About