@dubai.dubai2076: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 ഓടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. കിടപ്പിലാകുന്നതിന് രണ്ടുദിവസംമുൻപും പുതിയ പാട്ടിനു അബൂബക്കർ ഈണമിട്ടിരുന്നു. മാപ്പിളപ്പാട്ട് ഗാനശാഖയിൽ മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ അബൂബക്കർ സമ്മാനിച്ചിട്ടുണ്ട്. യേശുദാസ് പാടിയ 'കരയാനും പറയാനും മനംതുറന്നിരിക്കാനും', കെ എസ് ചിത്ര പാടിയ 'യത്തീമിനതാണീ' തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാണ്. സുജാത, എംജി ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയവർ അബൂബക്കറിന്റെ സംവിധാനത്തിൽ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുൽത്താൻ എന്ന പേരിൽ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.#creatorsearchinsights #contentideasfortiktoktogoviral

🇦🇪Dubai👮Dubai🇦🇪
🇦🇪Dubai👮Dubai🇦🇪
Open In TikTok:
Region: AE
Tuesday 01 September 2026 13:29:08 GMT
251
23
6
1

Music

Download

Comments

rafeek.rafeee
❤️❤️RAFEEK❤️B4U❤️ :
👌👌👌
2026-09-01 15:47:33
0
shakkeershakkeer66
Shakkeer66🇦🇪kANNOOR :
🤲🤲
2026-09-01 19:45:20
0
wahab.mv
DUL ✍️✍️✍️✍️✍️🎤🎸🎹🪊🎼🎂 :
🤲🤲🤲
2026-09-01 14:20:50
1
lijimo42
💝💝 ലിജി💖💖ലാൽ🧡🧡❤️ :
🥰🥰🥰♥️♥️♥️🥰🥰🥰
2026-09-01 13:36:02
1
wahab.mv
DUL ✍️✍️✍️✍️✍️🎤🎸🎹🪊🎼🎂 :
"ഖബറാണ് മുന്നിൽ, യാത്രയ്ക്കു നേരമായ് അസ് റാഈൽ എത്തുന്നേ ഇന്നിനി… ഖൽബ് പിടച്ചാലും, ഖേദം നിറച്ചാലും എന്തു ഫലം, പൊന്നേ… എന്തു ഫലം…" വർഷങ്ങൾക്കുമുമ്പ് മനസ്സിൽ പതിഞ്ഞ ഈ വരികൾ ഇന്ന് വീണ്ടും കേൾക്കുമ്പോൾ, അതിന്റെ അർത്ഥം മറ്റൊരു ആഴത്തിൽ ഹൃദയത്തിൽ തട്ടുന്നു. അന്ന് അതൊരു പാട്ടായിരുന്നു. ഇന്ന് അതൊരു യാത്രാമൊഴിപോലെ തോന്നുന്നു. ഈ വരികൾക്ക് ഹൃദയസ്പർശിയായ ഈണം പകർന്ന കോഴിക്കോട് അബൂബക്കർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മാപ്പിളപ്പാട്ടിന്റെ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട ചരിത്രം പരതുമ്പോൾ ഒരിക്കലും മാറ്റിനിർത്താനാവാത്ത പേരാണ് കോഴിക്കോട് അബൂബക്കറിന്റേത്. മൂവായിരത്തിലേറെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. മാപ്പിളപ്പാട്ട് ഇന്ന് ഒരു സമൂഹത്തിന്റെ മാത്രം സംഗീതമല്ല; മലയാളികളുടെ പൊതുസാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ്. ആ സംഗീതത്തിന്റെ ഈ മതേതരമായ പൊതുമണ്ഡലത്തിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് അതിന്റെ ഈണങ്ങൾ തന്നെയായിരുന്നു. വരികൾക്കുള്ളിലെ മനുഷ്യജീവിതത്തിന്റെ താളം അദ്ദേഹം തിരിച്ചറിഞ്ഞു. ഭക്തിയും പ്രകീർത്തനവും പ്രണയവും വിരഹവും നൊമ്പരവും ആനന്ദവും ആഘോഷവുമെല്ലാം തന്റെ ഈണങ്ങളിൽ അദ്ദേഹം ചേർത്തുവച്ചു. പലപ്പോഴും ആ ഈണം വരികൾക്ക് പുതിയൊരു ആത്മാവുതന്നെ സമ്മാനിച്ചു. കരയാനും പറയാനും… യതീമിൻ അത്താണി… മൗത്തും ഹയാത്തിനും… ഖൈറുൽ വറായ സെയ്യദി… മക്കത്ത് പൂത്തൊരു… ത്വാഹാ റസൂലുള്ളാവേ… മുറാദി ആഖിറം അല്ല… അന്ത്യദൂതരേ… അങ്ങിനെ എത്രയോ പാട്ടുകൾ… ആ ഈണങ്ങൾ കേട്ടുവളർന്നവർക്ക് അവ മറക്കുക എളുപ്പമാവില്ല. കാലമെത്ര കഴിഞ്ഞാലും അവ പാടിക്കൊണ്ടേയിരിക്കും. ഓരോ ഈണത്തിലും, ആരും കാണാതെ… കേൾക്കാതെ തന്നെ… അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിച്ചുകൊണ്ടിരിക്കും. ഹൃദയത്തിൽ ഇടം നേടിയ കലാകാരന്മാർക്ക് പൂർണ്ണമായൊരു വിടപറച്ചിലില്ല. താങ്കൾ പകർന്നുനൽകിയ ഈണങ്ങളിലൂടെ താങ്കൾ ഇനിയും ഞങ്ങൾക്കിടയിൽ ജീവിക്കും. പ്രാർത്ഥനയോടെ…
2026-09-01 14:23:31
1
To see more videos from user @dubai.dubai2076, please go to the Tikwm homepage.

Other Videos


About