@iampathan076:

✨PaThaN✨
✨PaThaN✨
Open In TikTok:
Region: PK
Saturday 05 September 2026 06:11:18 GMT
29712
966
12
597

Music

Download

Comments

nabila.raj2
Nabila Raj :
ager muhbet Sachi ho to
2026-09-07 06:28:22
5
noman.azam80
Noman Azam :
right 🥰🥰🥰
2026-09-05 10:02:01
2
abdul.hadi28205
Abdul Hadi :
hanji g
2026-09-11 16:08:54
0
haroonjanharoon3
Haroon Jan ❤❤❤❤ :
sir par shaded dard
2026-09-06 05:26:59
0
mustafa.ali.shah
Mustafa Ali Shah :
Saha der sdh ggghhggood
2026-09-07 18:15:44
0
mianmuhammadjam
Mia'n Muhammad Jamil :
qabeer k izab
2026-09-07 17:07:43
0
akberkhan45450
Akbar Khan 45450 :
[Heartwarming][Heartwarming][Heartwarming]
2026-09-10 16:38:29
0
To see more videos from user @iampathan076, please go to the Tikwm homepage.

Other Videos

Dr.KT JALEEL ✍️ ലോകഭൂപടത്തിൽ ശ്രദ്ധനേടി കാരന്തൂർ! ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായും കേരളീയ മുസ്ലിം സമൂഹത്തിൻ്റെ ഏക ഗുരുസന്നിധിയായും  കാരന്തൂർ മർക്കസ് മാറിയതിൻ്റെ വിളംബരമാണ് ഇന്നലെ സന്ധ്യയോടെ നടന്നത്. മലഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയെ സന്ദർശിച്ചതിന് ഒരുപാട് മാനങ്ങളുണ്ട്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ഒരേയൊരു ഇസ്ലാമിക പണ്ഡിതനാണ് ബഹുമാന്യനായ ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ.  പാരമ്പര്യ ഇസ്ലാമിക് ചിന്താധാരയെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം 91 വയസ്സിൻ്റെ നിറവിലും സജീവമായി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും പൊതുവേദികളിൽ പ്രസംഗിക്കുകയും ചെയ്യുന്നത് അൽഭുതമാണ്.  പ്രഭാത പ്രാർത്ഥനക്കു ശേഷം നാട്ടിലുള്ള ദിവസങ്ങളിലെല്ലാം ശിഷ്യർക്ക് ക്ലാസ്സെടുക്കുന്ന എ.പി ഉസ്താദ്, ഏതൊരാളിലും ജിജ്ഞാസ ഉണർത്താൻ പോന്ന വ്യക്തിപ്രഭാവത്തിന് ഉടമയാണ്. ഒരു സാധാരണ മതവിദ്യാർത്ഥിയായി കോഴിക്കോട് ജില്ലയിലെ കാന്തപുരമെന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങിയ ശൈഖുനയുടെ ആത്മീയ ജ്ഞാനാന്വേഷണയാത്ര തൊണ്ണൂറുകൾ പിന്നിട്ടിട്ടും അനുസ്യൂതം തുടരുകയാണ്. പറഞ്ഞും പറയിപ്പിച്ചും ഇടപെട്ടും അഭിനന്ദിച്ചും സമ്മാനം നൽകിയും ചിരിച്ചും ഗൗരവപ്പെട്ടും മുന്നോട്ടു നീങ്ങുന്ന അദ്ദേഹത്തിൻ്റെ മതാദ്ധ്യാപന പഠനവേദികൾ അളവറ്റ ആദരവോടെ മാത്രമേ വിമർശകർക്കു പോലും നോക്കിക്കാണാനാവൂ. കാന്തപുരം ഉസ്താദിൻ്റെ ക്ലാസ്സിൽ ഒരിക്കൽ പങ്കെടുത്ത ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും ആ പണ്ഡിത തേജസ്സിനെ മറക്കാനാവില്ലത്രെ. ആ 'പണ്ഡിതചന്ദ്രൻ്റെ' നാവിൽനിന്ന് തേൻതുള്ളികളായി നിർഗളിച്ച അറിവിൻ്റെ മധുനുകർന്നവർ സാക്ഷ്യപ്പെടുത്തുന്നതാണിത്.  ശൈഖുനാ അബൂബക്കർ മുസ്ല്യാർ, മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങൾക്കൊപ്പം ലോകത്തിലെ സഹോദര സമുദായങ്ങളുടെ ജ്ഞാനവചസ്സുകളും വായിച്ചറിഞ്ഞു. അവയുടെ സ്വാധീനം സസൂക്ഷ്മം അദ്ദേഹത്തെ നിരീക്ഷിച്ചാൽ ബോദ്ധ്യമാകും. സ്വാമി വിവേകാനന്ദൻ മൊഴിഞ്ഞ
Dr.KT JALEEL ✍️ ലോകഭൂപടത്തിൽ ശ്രദ്ധനേടി കാരന്തൂർ! ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ ആത്മീയ കേന്ദ്രങ്ങളിൽ ഒന്നായും കേരളീയ മുസ്ലിം സമൂഹത്തിൻ്റെ ഏക ഗുരുസന്നിധിയായും കാരന്തൂർ മർക്കസ് മാറിയതിൻ്റെ വിളംബരമാണ് ഇന്നലെ സന്ധ്യയോടെ നടന്നത്. മലഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയെ സന്ദർശിച്ചതിന് ഒരുപാട് മാനങ്ങളുണ്ട്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന ഒരേയൊരു ഇസ്ലാമിക പണ്ഡിതനാണ് ബഹുമാന്യനായ ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ. പാരമ്പര്യ ഇസ്ലാമിക് ചിന്താധാരയെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം 91 വയസ്സിൻ്റെ നിറവിലും സജീവമായി സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും പൊതുവേദികളിൽ പ്രസംഗിക്കുകയും ചെയ്യുന്നത് അൽഭുതമാണ്. പ്രഭാത പ്രാർത്ഥനക്കു ശേഷം നാട്ടിലുള്ള ദിവസങ്ങളിലെല്ലാം ശിഷ്യർക്ക് ക്ലാസ്സെടുക്കുന്ന എ.പി ഉസ്താദ്, ഏതൊരാളിലും ജിജ്ഞാസ ഉണർത്താൻ പോന്ന വ്യക്തിപ്രഭാവത്തിന് ഉടമയാണ്. ഒരു സാധാരണ മതവിദ്യാർത്ഥിയായി കോഴിക്കോട് ജില്ലയിലെ കാന്തപുരമെന്ന ഗ്രാമത്തിൽ നിന്ന് തുടങ്ങിയ ശൈഖുനയുടെ ആത്മീയ ജ്ഞാനാന്വേഷണയാത്ര തൊണ്ണൂറുകൾ പിന്നിട്ടിട്ടും അനുസ്യൂതം തുടരുകയാണ്. പറഞ്ഞും പറയിപ്പിച്ചും ഇടപെട്ടും അഭിനന്ദിച്ചും സമ്മാനം നൽകിയും ചിരിച്ചും ഗൗരവപ്പെട്ടും മുന്നോട്ടു നീങ്ങുന്ന അദ്ദേഹത്തിൻ്റെ മതാദ്ധ്യാപന പഠനവേദികൾ അളവറ്റ ആദരവോടെ മാത്രമേ വിമർശകർക്കു പോലും നോക്കിക്കാണാനാവൂ. കാന്തപുരം ഉസ്താദിൻ്റെ ക്ലാസ്സിൽ ഒരിക്കൽ പങ്കെടുത്ത ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലും ആ പണ്ഡിത തേജസ്സിനെ മറക്കാനാവില്ലത്രെ. ആ 'പണ്ഡിതചന്ദ്രൻ്റെ' നാവിൽനിന്ന് തേൻതുള്ളികളായി നിർഗളിച്ച അറിവിൻ്റെ മധുനുകർന്നവർ സാക്ഷ്യപ്പെടുത്തുന്നതാണിത്. ശൈഖുനാ അബൂബക്കർ മുസ്ല്യാർ, മുഹമ്മദ് നബിയുടെ അദ്ധ്യാപനങ്ങൾക്കൊപ്പം ലോകത്തിലെ സഹോദര സമുദായങ്ങളുടെ ജ്ഞാനവചസ്സുകളും വായിച്ചറിഞ്ഞു. അവയുടെ സ്വാധീനം സസൂക്ഷ്മം അദ്ദേഹത്തെ നിരീക്ഷിച്ചാൽ ബോദ്ധ്യമാകും. സ്വാമി വിവേകാനന്ദൻ മൊഴിഞ്ഞ "നീ നിന്നെ വിശ്വസിക്കുക; ലോകം നിന്റെ കാൽക്കൽ വീഴു"മെന്ന മഹദ്വചനം കാന്തപുരത്തിൻ്റെ കാര്യത്തിൽ എത്ര ശരിയാണ്. "ഇരുളടഞ്ഞ വഴികളിൽ പ്രകാശം തെളിക്കുന്നത് നിരാശപ്പെടാതെയുള്ള നിരന്തരമായ ശ്രമങ്ങളാണെ"ന്ന് ചൊല്ലിയ മഹാത്മാഗാന്ധിയുടെ വാക്കുകൾ ശൈഖുന ഉൾക്കൊണ്ടു. "വിദ്യ നൽകുന്നത് വിനയമാണ്; വിനയം കൊണ്ടാണ് ഒരാൾ യഥാർത്ഥ ബഹുമാനം അർഹിക്കുന്നതെ"ന്ന് അഭിപ്രായപ്പെട്ട മഹാനും, കാന്തപുരത്തെ സ്വാധീനിച്ചതായി കാണാം. "ലോകത്ത് നീ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നിന്നിൽ നിന്നാണ് തുടങ്ങേണ്ടത്" എന്നുരുവിട്ട ചാണക്യനെ അദ്ദേഹം സ്വജീവിതത്തിൽ പകർത്തി. "മറ്റുള്ളവരുടെ തെറ്റുകളിൽ നിന്ന് പഠിക്കുക; സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കാൻ മാത്രം നീണ്ടതല്ല നമ്മുടെ ജീവിത"മെന്ന ഗാന്ധിയൻ തത്വചിന്തയുടെ പ്രയോക്താവായും കാന്തപുരം അറിയപ്പെടുന്നു. "നല്ല ചിന്തകൾ നല്ല പ്രവർത്തികളിലേക്കും, നല്ല പ്രവൃത്തികൾ നല്ല ജീവിതത്തിലേക്കും വഴിതെളിക്കുമെന്ന" ചാണക്യസൂത്രം ജീവിതത്തിൻ്റെ ഭാഗമാക്കിയ അബൂബക്കർ മുസ്ല്യാർ അശരണരായ പതിനായിരങ്ങൾക്കു തണലേകിയും, അനാഥകളെ ചേർത്തു പിടിച്ചും, അറിവു തേടിയെത്തി വർക്ക് അറിവിൻ്റെ ജാലകം തുറന്നുകൊടുത്തും, കാലത്തെയും ലോകത്തെയും തൻ്റെ കൂടെ നടത്തിപ്പിച്ചു. ഇന്ത്യയിലെ അത്യപൂർവ്വം ആത്മീയ നേതാക്കളെ സന്ദർശിക്കാനേ ലോകരാജ്യങ്ങളിലെ ഭരണാധികാരികൾ എത്തിയിട്ടുള്ളൂ. ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയെ സന്ദർശിക്കാനും ചർച്ചകൾ നടത്താനുമായി അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർമാരും, മറ്റു ലോക നേതാക്കളും ധർമ്മശാലയിലുള്ള അദ്ദേഹത്തിന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയത് ചരിത്രപുസ്തങ്ങളിലെ മായാത്ത ഏടാണ്. അക്ഷർധാം, ബൊച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായണൻ്റെ അനുഗ്രവും ആശിർവാദവും തേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ള പ്രമുഖ ലോക നേതാക്കൾ ഡൽഹിയിലെ അക്ഷർധാം ക്ഷേത്ര സമുച്ചയത്തിലെത്തിയതും സത്യം. ഫ്രഞ്ച് ഭരണാധികാരികളും ആഫ്രിക്കൻ-ഏഷ്യൻ രാഷ്ട്രത്തലവന്മാരും ഇന്ത്യ സന്ദർശിച്ച വേളകളിൽ പോണ്ടിച്ചേരിയിലെ ശ്രീ അരബിന്ദോ ആശ്രമം പോലെയുള്ള അന്താരാഷ്ട്ര ആത്മീയ-സാംസ്കാരിക കേന്ദ്രങ്ങളിൽ എത്തിയത് ആഹ്ലാദകരം തന്നെ. കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ അമൃതസറിലെ ഹർമന്ദിർ സാഹിബ് സന്ദർശിച്ച് സിഖ് മതമേധാവികളുമായും പണ്ഡിതന്മാരുമായും സംഭാഷണങ്ങളിൽ ഏർപ്പെട്ടത് അക്കാലത്ത് വലിയ വാർത്തയായതാണ്. ഡൽഹി ജുമാമസ്ജിദും താജ്മഹലും, അജ്മീർ ദർഗയും, ചെങ്കോട്ടയും, കുതുബ്മിനാറും, ഫത്ത്ഹേപൂർസിക്രിയും, ചാർമിനാറും കാണാൻ വന്ന രാഷ്ട്രത്തലവൻമാരും ധാരാളമുണ്ട്. എന്നാൽ ദലൈലാമക്ക് ശേഷം ഒരു വ്യക്തിയെ കാണാനും രാജ്യപതാകകളുടെ പശ്ചാതലത്തിൽ ഒരു വിദേശ രാജ്യത്തിൻ്റെ തലവൻ ഒരിന്ത്യൻ ആത്മീയനേതാവുമായി സംവേദിച്ചതും തീർത്തും വേറിട്ട അനുഭവമാണ്. എന്നാൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, കാരന്തൂർ മർക്കസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്ക

About