@hashimibrahimkwt: Index Bureau കുവൈത്ത് സിറ്റി / പത്തനംതിട്ട : സെപ്റ്റംബർ 14, ജോലി വാഗ്ദാനം ചെയ്ത് അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ കുവൈത്തിൽ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴശിക്ഷയും. കുരമ്പാല പറന്തൽ പുല്ലുമ്പറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57) തിരുവല്ല കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് (ബിജുമോൻ–55),തിരുവല്ല കവിയൂർ ഞാലിക്കണ്ടം താഴത്ത് ഉപ്പൻകര സതീഷ്കുമാർ (40)എന്നീ പ്രതികൾക്കാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷ വിധിച്ചത്.മനുഷ്യക്കടത്ത്, ലൈംഗിക അതിക്രമം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയത് 2013 ൽ ആണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ കുവൈത്തിൽ എത്തിച്ചത്. കുവൈത്തിൽ എത്തിയ യുവതിയെ പ്രതികൾ മുറിയിൽ അടച്ചിട്ട് നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. കുവൈത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും വീണ്ടും പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് 2014 ൽ പ്രതികൾക്കെതിരെ യുവതി കേസ് രജിസ്റ്റർ ചെയ്തത്.വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. #kuwait #adoor #malayali #sexracket